2010, നവംബർ 26

"പറമ്പികുളം യാത്ര"

ഒരു യാത്രയുടെ ഓര്‍മ്മകള്‍!....കുറെയേറെ നിമിഷാര്ധങ്ങളില്‍ ഒതുങ്ങുന്ന ശ്രിഷ്ട്ടമായ ഭാവചേഷ്ടകളും കാരണം അതൊരുനുഭാവമായിരുന്നു.
"കേള്ളികേട്ട കേരള്ളത്തിന്റെ മന്ധ്യത്തിലൂടെ അന്ന് 7-10-99 നു തുടരാന്‍ പോകുന്ന യാത്രയിലൂടെ കുറച്ചു നേരം".

അങ്ങിങ്ങായി പാര്‍ക്ക് ചെയ്തിരിക്കുന്ന പല സ്ഥലങ്ങള്ളിലേയ്ക്കുള്ള ബസ്സുകുള്‍ ഞങ്ങള്‍ക്ക് പോകേണ്ടതിനെ തിരയുകയും വരാന്‍ പോകുന്ന സന്ധര്‍ബങ്ങളെ കുറിച്ച് മൊഴിയുമ്പോള്‍ എന്റെ ശ്രദ്ധ മറ്റൊന്നിലേക്കു തിരിഞ്ഞു.

തോള്ളടം വളര്‍ത്തിയ ജട പിടിച്ച മുടിയും, മുഷിഞ്ഞു കീറിയ കറുത്ത പാന്റും ഷര്‍ട്ടും, അങ്ങിങ്ങായി പലയിടത്തും മുറിഞ്ഞു ചോരയും ചെലവും ഒളിച്ചു കുഷ്ടത്തിന്റെ പാടുകളുമായി, ഒരാള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഒരിറ്റു കാരുന്ന്യത്തിനായ് കൈനീടുന്നു...


കാത്തുനിന്ന വണ്ടി വന്നപ്പോള്‍ കയറിയിരുന്നു . കാതങ്ങലോലമുള്ള യാത്രക്ക് ശേഷം ആധുനിക ധ്രാവിടരുടെ മണ്ണില്‍ (പൊള്ളാച്ചി) ഞങ്ങള്‍ എത്തി. കൃത്യം 10.40 pm . അവിടെ തങ്ങുനതിനായുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ട് കൊണ്ടുവന്നിരുന്ന ഭക്ഷണവും കഴിച്ചു, കിടക്കാനായ്‌ എല്ലാവരും പോയി. ഉറങ്ങാനുള ഒരു പ്രചോദനവും കിട്ടുന്നില്ല. (തൊട്ടപ്പുറത്ത് മുഷിഞ്ഞു കീറിയ ഒരു പുതപ്പിനുള്ളില്‍ വിശന്നു തല്ലര്‍ന്നുരങ്ങുന്ന ഒരു ബാലിക അവള്ള്‍ക്ക് കൂട്ടിനായി ഒരു ചാവാലിപട്ടിയും,


ഞങ്ങളെല്ലാം വെര്‍തമായ സംസാരത്തില്‍ മുഴുകി ഇരുട്ടിനെ പുറംതള്ളി, നേരം വെള്ളുപ്പിച്ചു.
കാലത്തെ ചായ കുടിച്ചു നേരെ പരംബികുളതെയ്ക്കുള്ള ബസ്സും നോക്കി നില്പായി...6.45 നു ബസ്സ്‌ വന്നു. അവിടെ നിന്ന് ഞങ്ങള്‍ യാത്രയായി.... നേരെ ആനപ്പാടിയിലെയ്ക്ക്, അവിടെച്ചെന്നു റൂം ബുക്ക് ചെയ്തു രണ്ടു ഘിടെനെയും കൂട്ടി "കുരിയന്ശോലൈ" (പുളിയന്ചോലി) കാണാന്‍ ഇറങ്ങി. (അങ്ങകലെ വംശനാശത്തിന്റെ പാതയിലേയ്ക്കു കൂപുകുതുന്ന സിംഹവാലന്കുരങ്ങുകള്ളുടെ തകൃതിയായ ഓട്ടം)
വേഗതയുള്ള നടത്തത്തിനു സ്വാഭാവിക കാഴ്ചകളും, കരിമരുന്തു മരങ്ങളും സാക്ഷിയായി ഞങ്ങള്‍ ഇടതങ്ങിയ മഴകാടിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ആ വൃത്തികെട്ട ജീവി കാലില്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങി. ഞാന്‍ വിളരുന്നുണ്ടോ എന്നൊരു ശംശയം, ഒരു കംബെടുത്തു അതിനെ തട്ടിമാറ്റി നടന്നു തുടങ്ങി. ഒരു ചെറിയ അരുവിയായി കുരിയന്ശോലൈ വളഞ്ഞുപുളഞ്ഞു പോകുമ്പോള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം ചെറിയ കല്ലുകളെ മിനുസമുള്ളതാക്കി മാറ്റുന്നു. 

കുറച്ചു നേരത്തെ നടത്തത്തിനു ശേഷം എല്ലാവരും ചേര്‍ന്നിരുന്നു ഭക്ഷണം കഴിക്കാര്‍ ഇരുന്നു. പെട്ടന്നാണ് ഒരു കാട്ടുപോത്തിന്റെ നിഴലാട്ടം! "ഒരു നിമിഷം"  അത് വെട്ടിത്തിരിഞ്ഞ് നടന്നു പോയി.
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു.
ട്രൈകിങ്ങിന്റെ ക്ഷീണവും, ഉറക്കം ഒഴികലുമായി ഒരുത്തന്‍ തലകറങ്ങി താഴെ വീണു. അവിടെയുളവരുടെ സഹായത്താല്‍ അടുത്തുള്ള ഒരു ചെറിയ ഡിസ്പെന്സരിയില്‍ കൊണ്ടുപോയി, ഒരിന്ജക്ഷന്‍, കുറച്ചു മരുന്നും ആള്‍ ഉഷാര്‍.... അവിടെ നിന്ന് പരംബികുളതെയ്ക്ക്  തിരിക്കുമ്പോള്‍ ഇരുട്ടിയിരുന്നു.
പോകുംവഴി വീടും കട്ടുപോത്തുകളെ കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി.

അവിടെപ്പോയി റൂം എടുത്തു. ഫോറെസ്റ്റ് ഓഫീസെരുടെ ക്ലാസ്സ്നു ശേഷം ഉറക്കം.

അടുത്ത ദിവസം വീണ്ടും "ട്രൈക്കിംഗ്" ലക്‌ഷ്യം കണിമാരതേക്കും, സലിം അലിയുടെ മ്യുസിയവും, ഇതിനിടയില്‍ മാനും , മ്ലാവും പിന്നെ "കാടര്‍" വിഭാഗത്തിന്റെ മൃതിഗീതങ്ങളും കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായി. ഏകദേശം 35-40 km നടന്നതിനു ശേഷം തിരിച്ചു ഒരു ലോറിയില്‍ റൂമിലെത്തി. കുളിയും ഭക്ഷണവും കഴിഞ്ഞു അനൌപചാരിക പരിപ്പാടിയില്‍ ഒരുവന്റെ അട്ടരാണ്ണി കവിതയും, ഒരുവളുടെ പങ്കുയിലിന്റെ കണ്ടവും, മറ്റൊരുവളുടെ കടം കഥയും, ഫോറെസ്റ്റ് ഓഫീസെരുടെ ക്ലാസ്സുമായി...അന്നേ ദിവസ്സം കിടന്നു ഉറങ്ങുബോള്‍ സമയം രാത്രി 10.30.pm.

"വിഭാഗീയതയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരും, കാടിന്റെ പൂര്‍ണതയെ ആസ്വദിക്കുന്നവരും, ആ സംഗീതവും, സംസ്ക്കാരവും അറിയുന്നവര്‍ മുന്നോട്ടു!....

അനേകം ചരാചരങ്ങളുടെ പുണ്യവാഹിനിയായ ആ മണ്ണും : ഇനി ഒരുപ്പാട്‌ കാലം നിലനില്‍ക്കുകയും നിന്ദിതരുടെ ചൂഷന്നവിതെയമാകാതിരിക്കുകയും ചെയ്യട്ടെ!. 

പരംബിരാജാക്കന്മാരുടെ ആ മണ്ണില്‍ നിന്ന് ഞങ്ങള്‍ തിരിക്കുമ്പോള്‍ ഓര്‍മിക്കാന്‍ ഒരുപ്പാട്‌ സുന്ദരമായ കാഴ്ചകളും, ഒപ്പം വിഷമകരമായ പടിനിക്കോലങ്ങളും സന്ദര്‍ഭവും സംഭവങ്ങളും...സമ്മാനിച്ച ആ നല്ല മണ്ണിന്റെ ഉടമകള്‍ക്കും ഒരുപാട് ഭാവുകങ്ങള്‍.

ധീര്‍ഖമായ സുനിദ്രയ്ക്ക് ശേഷം എപ്പോളോ ഞങ്ങള്‍ വീണ്ടും സംസ്ക്കാരനഗരത്തിന്റെ ദക്ഷിണ ഭാഗത്ത്‌ വണ്ടിയിറങ്ങി. ഈ യാത്രയുടെ മുഴുവന്‍ വിശേഷതയും മറച്ചുകൊണ്ട്‌ ആ കാഴ്ച കണ്ടത്!....അന്ന് കണ്ട ആ തെരുവ് തെണ്ടി ദയാവധം അര്‍ഹിച്ചപ്പോലെ അങ്ങകലെ ഓടയ്ക്കരികില്‍ ഏതോ വണ്ടികയറി ചതഞ്ഞരഞ്ഞു, വികൃതുമായ ശരീരം! കട്ടപിടിച്ചുക്കൊണ്ടിരിക്കുന്ന ചോരയും, ചലവും കൂടി, പെയ്തിറങ്ങിയ മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നു.



1 അഭിപ്രായം:

madnichu പറഞ്ഞു...

ഗിരീഷ്‌
എന്തുകൊണ്ടാണ് എന്നറിയില്ല ഒരു യാത്ര വായിക്കുന്ന ഒരു സുഖം ഇത് വായിച്ചപ്പോള്‍ തോന്നിയില്ല ..
അല്പം കൂടി വിശദമാക്കി എഴുതുക ..
അക്ഷരതെറ്റുകള്‍ ഒഴിവാക്കുക