2010, നവംബർ 26

എന്റെ സ്വന്തം ഊര്‍മിള





ഊര്‍മിള : നീയല്ലേ പറഞ്ഞത് കറുത്ത മറുകുള എന്റെ മുഖം കാണാന്‍ വളരെ നോഹരമാണെന്ന്...?ആ നീ തന്നെ പറയുന്നു എന്റെ മുഖം കാണുബോള്‍ നിനക്ക് ബ്രാതു വരുന്നെന്നു!


ശ്രീധര്‍ : "അതെ" അതെല്ലാം പഴയ ഓര്‍മകളായി മാത്രം മനസില്‍ ശേഷിക്കുന്നവ....!

അത് മാത്രമല്ല നിന്നെ ഞാന്‍ ആദ്യമായ് കണ്ടതും നമ്മള്‍ തമ്മില്‍ അടുത്തതും എല്ലാം... എല്ലാം....! ചന്ദനകുരിയണിഞ്ഞ ആ മുഖവും ആദ്യമായ് നീ തന്ന പുഞ്ചിരിയും ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.
നിന്നെ ഞാന്‍ ആദ്യമായ് കാണുന്നത് നമ്മുടെ അടുത്തുള്ള ദേവിക്ഷേത്രത്തിന്റെ പ്രധാന വാതില്കല്‍ വച്ചാണ്, നിന്റെ കൂടെ ആ കൂടുക്കാരിയും (മിനി) അവള്‍ എന്റെ സഹോദരിയുടെ കൂടെ ഡിഗ്രിയ്ക്ക് പഠിച്ചിരിന്നു. ഒന്ന് രണ്ടു പ്രാവശ്യം വീട്ടിലും വന്നിടുണ്ട്.

അടുത്ത നാള്‍ നിന്നെ തനിയെ കണ്ടപ്പോള്‍ ഞാന്‍ ഞാനറിയാതെ അവളുടെ വിവരം നിന്നോട് തിരക്കി. വെറുതെ നീയുമായ് സംസാരിക്കാന്‍ ഞാന്‍ കണ്ട പോംവഴി.

പിന്നീട് മുടങ്ങാതെ ഞാന്‍ ക്ഷേത്രത്തില്‍ വരാന്‍ തുടങ്ങി. എന്തിനെയോ തേടിയുള്ള മനസ്സിന്റെ ആഗ്രഹം...തടയാന്‍ ശ്രമിച്ചില്ല.


വീണ്ടും നമ്മള്‍ പലതവണ പല സ്ഥലങ്ങളില്‍ പലപ്പോഴായി തനിയേയും, അല്ലാതെയും കണ്ടുമുട്ടി. ആ കൂടിക്കാഴ്ചകള്‍ പതുക്കെ സ്നേഹത്തിലെയ്ക്കും, പിന്നീട് വര്‍ണിക്കാന്‍ പറ്റാത്ത (പ്രേമമെന്നോ) ഒരുനാള്‍ കൂടി കാണാതിരിക്കാന്‍ പറ്റാത്ത മറ്റൊരവസ്തയിലേയ്ക്കും വളര്‍ന്നു.
"അന്നെല്ലാം നിന്റെ നിഷ്കളങ്കമായ മുഖത്തേയ്ക്കു നോക്കി ഞാന്‍ പറയുമായിരുന്നു! കറുത്ത മറുകുള ആ മുഖം കാണാന്‍ വളരെ മനോഹരമാണെന്ന്".


ആദ്യമായ് നീയെന്റെ വീട്ടില്‍ വന്നപ്പോള്‍, എന്റെ വീട്ടുക്കാരുടെ മുന്‍പില്‍, നമ്മള്‍ മൂന്നുപേരും തകര്‍ത്തഭിനയിച്ച രംഗങ്ങള്‍, ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. നിന്റെ പഴയ കൂട്ടുക്കാരി അന്ന് നമ്മളെ ഒരുപാട് സഹായിച്ചു. തുടര്‍ന്ന് നിന്റെ വീട്ടിലും അതുപോലെയുള്ള രംഗങ്ങള്‍ അരങ്ങേറുകയുണ്ടായി.


കുറച്ചു വര്‍ഷങ്ങള്‍ നമ്മള്‍ രണ്ടുപേരും സ്വതത്രരായി പറന്നുനടന്നു...!

ബീച്ചുകള്‍, സിനിമ കൊട്ടകകള്‍, പാര്‍ക്കുകള്‍ അങ്ങനെ എവിടെയെല്ലാം...?


കൈകോര്‍ത്തു നടക്കുന്ന നമ്മളെ നോക്കി, അസൂയയോടെ പിറുപിരുക്കുകയും, നെടുവീര്‍പ്പിടുകയും ചെയുന്നവരെ നമ്മള്‍ കണ്ടില്ലെന്നു നടിച്ചു. നിസ്സാര കാര്യങ്ങള്‍ക്കായ് രണ്ടുപേരും വഴക്കുകൂടി, അനോന്യം മിണ്ടാതിരുന്നു! ചിലപ്പോള്‍ നിമിഷങ്ങളോളം, മറ്റു ചിലപ്പോള്‍ മണിക്കൂറുകളോളം, അതില്‍ കൂടുതല്‍ മിണ്ടാതിരിക്കാന്‍ രണ്ടുപേര്‍ക്കും കഴിയില്ലായിരുന്നു. ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചും, അന്നോന്യം വാരികൊടുത്തും, വായില്‍നിന്നും എടുത്തു കഴിച്ചും നമ്മള്‍ സ്നേഹം പങ്കുവെച്ചു.

"അന്നെല്ലാം നീയെനിക്കെല്ലാമായിരുന്നു! "എന്റെ അമ്മയെയോ,,,അച്ഛനെയോ...ഇത്രകണ്ട് ഞാന്‍ സ്നേഹിച്ചിട്ടുണ്ടോ എന്നറിയില്ലാ"...?

എല്ലാവരുടെയും അനുഗ്രഹത്തോടെ നമ്മുടെ വിവാഹം മോശമല്ലാത്ത രീതിയില്‍ നടന്നപ്പോള്‍, നിന്നെക്കാള്‍ കൂടുതല്‍ ഞാനാന്നു സന്തോഷിച്ചത്‌. എന്നാല്‍ പഴയ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട്‌ വിവാഹ ശേഷം നീയൊരു പുതിയ തലത്തിലേയ്ക്ക് മാറുകയായിരുന്നു.


എന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ, എനിക്കുവേണ്ടി ഒരു നേരം നല്ല ഭക്ഷണം ഉണ്ടാക്കിതരുന്നതിലോ നീ താല്‍പ്പര്യം കാട്ടിയില്ല. നീയെന്റെ സ്വനധര്യവും ജോലിയും സ്വകര്യങ്ങളും സബത്തും മാത്രമാണ് ആഗ്രഹിച്ചത്‌. എന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാന്‍ ഒരിക്കലും നീ ശ്രമിച്ചിട്ടില്ലാ. എന്റെ വയസ്സായ അച്ഛനെയോ! അമ്മയെയോ, നിനക്ക് സ്നേഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ അങ്ങനെ....ആ..ഹാ...

ഊര്‍മിള : (ശ്രീധറിന്റെ വായ മൂടികൊണ്ട്),...മതി പറഞ്ഞതുമതി...


ശ്രീധര്‍: (ഊര്മിള്യെ കെട്ടിപിടിച്ചുകൊണ്ട് ....) ഇനിയെങ്കിലും നീയെന്റെ മാത്രമാകുക. എന്റെ മാത്രം....

" കാലത്തിന്റെ പിന്‍വിളി "



" കാലത്തിന്റെ പിന്‍വിളി "


ഒരിക്കല്‍ കഴിഞ്ഞു പോയ
കാലത്തിന്റെ പിന്‍വിളി...
ഒരിക്കലെങ്കിലും എല്ലാവരും
കേട്ടിരിക്കും .....!


കുഞ്ഞുനാള്ളില്‍ ചെയ്തുകൂടിയ വികൃതികള്‍
സഹോദരി, സഹോദരന്‍, സുഹൃത്തുക്കള്‍....
എല്ലാവരുമായി വഴക്കിട്ടതും ....

ഓരോ കാര്യത്തിനുമായ് വാശി പിടിച്ചതും
എല്ലാം ഒരു സുഖമുള്ള കാലത്തിന്റെ ഓര്‍മകളായി...


എന്നും നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും ....

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 
ഞാന്‍ എന്റെ പുതിയ കൂടുക്കാരനെ പരിചയപെട്ടതും
ഞാന്‍ ഇന്നും നല്ലപോലെ ഓര്‍ക്കുന്നു.



"പറമ്പികുളം യാത്ര"

ഒരു യാത്രയുടെ ഓര്‍മ്മകള്‍!....കുറെയേറെ നിമിഷാര്ധങ്ങളില്‍ ഒതുങ്ങുന്ന ശ്രിഷ്ട്ടമായ ഭാവചേഷ്ടകളും കാരണം അതൊരുനുഭാവമായിരുന്നു.
"കേള്ളികേട്ട കേരള്ളത്തിന്റെ മന്ധ്യത്തിലൂടെ അന്ന് 7-10-99 നു തുടരാന്‍ പോകുന്ന യാത്രയിലൂടെ കുറച്ചു നേരം".

അങ്ങിങ്ങായി പാര്‍ക്ക് ചെയ്തിരിക്കുന്ന പല സ്ഥലങ്ങള്ളിലേയ്ക്കുള്ള ബസ്സുകുള്‍ ഞങ്ങള്‍ക്ക് പോകേണ്ടതിനെ തിരയുകയും വരാന്‍ പോകുന്ന സന്ധര്‍ബങ്ങളെ കുറിച്ച് മൊഴിയുമ്പോള്‍ എന്റെ ശ്രദ്ധ മറ്റൊന്നിലേക്കു തിരിഞ്ഞു.

തോള്ളടം വളര്‍ത്തിയ ജട പിടിച്ച മുടിയും, മുഷിഞ്ഞു കീറിയ കറുത്ത പാന്റും ഷര്‍ട്ടും, അങ്ങിങ്ങായി പലയിടത്തും മുറിഞ്ഞു ചോരയും ചെലവും ഒളിച്ചു കുഷ്ടത്തിന്റെ പാടുകളുമായി, ഒരാള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഒരിറ്റു കാരുന്ന്യത്തിനായ് കൈനീടുന്നു...


കാത്തുനിന്ന വണ്ടി വന്നപ്പോള്‍ കയറിയിരുന്നു . കാതങ്ങലോലമുള്ള യാത്രക്ക് ശേഷം ആധുനിക ധ്രാവിടരുടെ മണ്ണില്‍ (പൊള്ളാച്ചി) ഞങ്ങള്‍ എത്തി. കൃത്യം 10.40 pm . അവിടെ തങ്ങുനതിനായുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ട് കൊണ്ടുവന്നിരുന്ന ഭക്ഷണവും കഴിച്ചു, കിടക്കാനായ്‌ എല്ലാവരും പോയി. ഉറങ്ങാനുള ഒരു പ്രചോദനവും കിട്ടുന്നില്ല. (തൊട്ടപ്പുറത്ത് മുഷിഞ്ഞു കീറിയ ഒരു പുതപ്പിനുള്ളില്‍ വിശന്നു തല്ലര്‍ന്നുരങ്ങുന്ന ഒരു ബാലിക അവള്ള്‍ക്ക് കൂട്ടിനായി ഒരു ചാവാലിപട്ടിയും,


ഞങ്ങളെല്ലാം വെര്‍തമായ സംസാരത്തില്‍ മുഴുകി ഇരുട്ടിനെ പുറംതള്ളി, നേരം വെള്ളുപ്പിച്ചു.
കാലത്തെ ചായ കുടിച്ചു നേരെ പരംബികുളതെയ്ക്കുള്ള ബസ്സും നോക്കി നില്പായി...6.45 നു ബസ്സ്‌ വന്നു. അവിടെ നിന്ന് ഞങ്ങള്‍ യാത്രയായി.... നേരെ ആനപ്പാടിയിലെയ്ക്ക്, അവിടെച്ചെന്നു റൂം ബുക്ക് ചെയ്തു രണ്ടു ഘിടെനെയും കൂട്ടി "കുരിയന്ശോലൈ" (പുളിയന്ചോലി) കാണാന്‍ ഇറങ്ങി. (അങ്ങകലെ വംശനാശത്തിന്റെ പാതയിലേയ്ക്കു കൂപുകുതുന്ന സിംഹവാലന്കുരങ്ങുകള്ളുടെ തകൃതിയായ ഓട്ടം)
വേഗതയുള്ള നടത്തത്തിനു സ്വാഭാവിക കാഴ്ചകളും, കരിമരുന്തു മരങ്ങളും സാക്ഷിയായി ഞങ്ങള്‍ ഇടതങ്ങിയ മഴകാടിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ആ വൃത്തികെട്ട ജീവി കാലില്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങി. ഞാന്‍ വിളരുന്നുണ്ടോ എന്നൊരു ശംശയം, ഒരു കംബെടുത്തു അതിനെ തട്ടിമാറ്റി നടന്നു തുടങ്ങി. ഒരു ചെറിയ അരുവിയായി കുരിയന്ശോലൈ വളഞ്ഞുപുളഞ്ഞു പോകുമ്പോള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം ചെറിയ കല്ലുകളെ മിനുസമുള്ളതാക്കി മാറ്റുന്നു. 

കുറച്ചു നേരത്തെ നടത്തത്തിനു ശേഷം എല്ലാവരും ചേര്‍ന്നിരുന്നു ഭക്ഷണം കഴിക്കാര്‍ ഇരുന്നു. പെട്ടന്നാണ് ഒരു കാട്ടുപോത്തിന്റെ നിഴലാട്ടം! "ഒരു നിമിഷം"  അത് വെട്ടിത്തിരിഞ്ഞ് നടന്നു പോയി.
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു.
ട്രൈകിങ്ങിന്റെ ക്ഷീണവും, ഉറക്കം ഒഴികലുമായി ഒരുത്തന്‍ തലകറങ്ങി താഴെ വീണു. അവിടെയുളവരുടെ സഹായത്താല്‍ അടുത്തുള്ള ഒരു ചെറിയ ഡിസ്പെന്സരിയില്‍ കൊണ്ടുപോയി, ഒരിന്ജക്ഷന്‍, കുറച്ചു മരുന്നും ആള്‍ ഉഷാര്‍.... അവിടെ നിന്ന് പരംബികുളതെയ്ക്ക്  തിരിക്കുമ്പോള്‍ ഇരുട്ടിയിരുന്നു.
പോകുംവഴി വീടും കട്ടുപോത്തുകളെ കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി.

അവിടെപ്പോയി റൂം എടുത്തു. ഫോറെസ്റ്റ് ഓഫീസെരുടെ ക്ലാസ്സ്നു ശേഷം ഉറക്കം.

അടുത്ത ദിവസം വീണ്ടും "ട്രൈക്കിംഗ്" ലക്‌ഷ്യം കണിമാരതേക്കും, സലിം അലിയുടെ മ്യുസിയവും, ഇതിനിടയില്‍ മാനും , മ്ലാവും പിന്നെ "കാടര്‍" വിഭാഗത്തിന്റെ മൃതിഗീതങ്ങളും കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായി. ഏകദേശം 35-40 km നടന്നതിനു ശേഷം തിരിച്ചു ഒരു ലോറിയില്‍ റൂമിലെത്തി. കുളിയും ഭക്ഷണവും കഴിഞ്ഞു അനൌപചാരിക പരിപ്പാടിയില്‍ ഒരുവന്റെ അട്ടരാണ്ണി കവിതയും, ഒരുവളുടെ പങ്കുയിലിന്റെ കണ്ടവും, മറ്റൊരുവളുടെ കടം കഥയും, ഫോറെസ്റ്റ് ഓഫീസെരുടെ ക്ലാസ്സുമായി...അന്നേ ദിവസ്സം കിടന്നു ഉറങ്ങുബോള്‍ സമയം രാത്രി 10.30.pm.

"വിഭാഗീയതയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരും, കാടിന്റെ പൂര്‍ണതയെ ആസ്വദിക്കുന്നവരും, ആ സംഗീതവും, സംസ്ക്കാരവും അറിയുന്നവര്‍ മുന്നോട്ടു!....

അനേകം ചരാചരങ്ങളുടെ പുണ്യവാഹിനിയായ ആ മണ്ണും : ഇനി ഒരുപ്പാട്‌ കാലം നിലനില്‍ക്കുകയും നിന്ദിതരുടെ ചൂഷന്നവിതെയമാകാതിരിക്കുകയും ചെയ്യട്ടെ!. 

പരംബിരാജാക്കന്മാരുടെ ആ മണ്ണില്‍ നിന്ന് ഞങ്ങള്‍ തിരിക്കുമ്പോള്‍ ഓര്‍മിക്കാന്‍ ഒരുപ്പാട്‌ സുന്ദരമായ കാഴ്ചകളും, ഒപ്പം വിഷമകരമായ പടിനിക്കോലങ്ങളും സന്ദര്‍ഭവും സംഭവങ്ങളും...സമ്മാനിച്ച ആ നല്ല മണ്ണിന്റെ ഉടമകള്‍ക്കും ഒരുപാട് ഭാവുകങ്ങള്‍.

ധീര്‍ഖമായ സുനിദ്രയ്ക്ക് ശേഷം എപ്പോളോ ഞങ്ങള്‍ വീണ്ടും സംസ്ക്കാരനഗരത്തിന്റെ ദക്ഷിണ ഭാഗത്ത്‌ വണ്ടിയിറങ്ങി. ഈ യാത്രയുടെ മുഴുവന്‍ വിശേഷതയും മറച്ചുകൊണ്ട്‌ ആ കാഴ്ച കണ്ടത്!....അന്ന് കണ്ട ആ തെരുവ് തെണ്ടി ദയാവധം അര്‍ഹിച്ചപ്പോലെ അങ്ങകലെ ഓടയ്ക്കരികില്‍ ഏതോ വണ്ടികയറി ചതഞ്ഞരഞ്ഞു, വികൃതുമായ ശരീരം! കട്ടപിടിച്ചുക്കൊണ്ടിരിക്കുന്ന ചോരയും, ചലവും കൂടി, പെയ്തിറങ്ങിയ മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നു.



" കറുത്ത ദിനങ്ങള്‍ "



" കറുത്ത ദിനങ്ങള്‍ "

കഴിഞ്ഞു പോയ ഓരോ ദിനവും
കറുത്ത്തായിരുന്നു....

കഴിഞ്ഞുപോയ ഓരോ വര്‍ഷവും
കറുത്ത്തായിരുന്നു....

വരുന്നതാകട്ടെ പാല്‍നിലാവില്‍ കുളിച്ച
ചന്ദ്രനെ പോല്‍ ....

ചക്രവാളം കാലത്ത് വെളുത്തും...
സായംകാലം ചുവന്നും കാണുന്നു....

രാത്രിയില്‍ എന്റെ സ്വപ്നത്തില്‍
മരണത്തിന്റെ കാലടി ശബ്ദങ്ങള്‍ .....!

ഇന്നലെയും ന്ജാന്‍ ്കിടന്ന കിടപ്പില്‍
അലറി കരഞ്ഞുവെന്നു എന്റെ പൊണ്ടാട്ടി...

കാലത്ത് പരിഭവത്തില്‍....
രാത്രികള്‍ ഭയമാണെനിക്കിന്നു....

പറയാന്‍ മടിക്കുന്ന , ഓര്‍ക്കാന്‍ ഭയക്കുന്ന
ഭീകര രാത്രികള്‍.......

എല്ലാത്തിനും പരിഹാരമെന്നോണം
ഞാന്‍ ഒരു കാര്യം ചെയ്തു...

രാത്രിയില്‍ ഉറങ്ങാതിരിക്കുക ....!