2011, മേയ് 26

"അലസത"

രാത്രിയില്‍ പെയ്ത മഴയുടെ-
ഈണത്തില്‍ മനം കുളിരണിയുബോള്‍...!
കാലത്തിന്‍ വികൃതിതന്‍ മടിത്തട്ടില്‍-
സ്മൃതി ഗീതത്തില്‍ വേദന...!

വിധൂരതയിലെ ഓര്‍മ്മകള്‍ വിഷാദമഴയായി-
മനം നിറയെ പെയ്തിറങ്ങി....!
കഴിഞ്ഞ കര്‍ക്കിടകം നല്‍കിയ വേദന-
മനസ്സില്‍ നുറുങ്ങുന്ന നൊബരം...!

മഴകാത്തു നിന്ന വേഴാബല്‍ പോല്‍ ഞാനറിയാതെ-
ഉമ്മറപടിയിലേയ്ക്കെനുണ്ണി നിരങ്ങി ഇറങ്ങവേ...!
ഇരുള്‍ കീറിവന്നൊരിടിമിന്നല്‍-
ആ പ്രാണന്‍ കവരുബോള്‍...!

എന്റെ കണ്ണുകള്‍ വിധൂരദര്‍ശനിയില്‍ ഓടുന്ന -
പരമ്പരയില്ലായിരുന്നില്ലേ...?


അഭിപ്രായങ്ങളൊന്നുമില്ല: